തിരുവനന്തപുരം പീപ്പിൾസിന്റെ ജഗതി എൻ കെ ആചാരി പ്രൊഫഷണൽ നാടക മത്സരം സമാപിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തിരുവനന്തപുരം: ജഗതി പീപ്പിൾസ് റീഡിംഗ് റൂം ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 'ജഗതി NK ആചാരി' മെമ്മോറിയൽ പ്രൊഫഷണൽ നാടക മത്സരം സമാപിച്ചു. പുരസ്കാരങ്ങൾ ലഭിച്ചവർക്ക് മന്ത്രി ആന്റണി രാജു പുരസ്കാരങ്ങൾ നൽകി.
മികച്ച നാടകം : മൂക്കുത്തി (കോഴിക്കോട് രംഗഭാഷ)
മികച്ച രണ്ടാമത്തെ നാടകം : ലക്ഷ്യം (ആറ്റിങ്ങൽ ശ്രീധന്യ)
മികച്ച സംവിധായകൻ: സുരേഷ് ദിവാകരൻ (ലക്ഷ്യം)
മികച്ച രചന : മുഹാദ് വെമ്പായം (മൂക്കുത്തി)
മികച്ച നടി : കലാമണ്ഡലം സന്ധ്യ (മൂക്കുത്തി)
മികച്ച നടി ശാന്തി പ്രബുദ്ധൻ (അനശ്വരയുടെ അമ്മ മനസ്സ്)
മികച്ച നടൻ : അനിൽ ചെങ്ങന്നൂർ (ലക്ഷ്യം)
മികച്ച രണ്ടാമത്തെ നടി : മുംതാസ് (ലക്ഷ്യം)
മികച്ച രണ്ടാമത്തെ നടൻ പ്രദീപ് ചന്ദ്രൻ (അനശ്വരയുടെ അമ്മ മനസ്സ്)
മികച്ച ഹാസ്യ താരം വിമൽ മുരളി (അമ്മ മനസ്സ്)
സ്പെഷ്യൽ ജൂറി മെൻഷൻ: രേഷ്മിത (ശ്രീധന്യയുടെ ലക്ഷ്യം)
സ്പെഷ്യൽ ജൂറി : അസീസിയുടെ ജലം, (എറണാകുളം ചരിത്രധാരയുടെ ഞാൻ)
10 ദിവസം നീണ്ടുനിന്ന നാടകം മത്സരം ഇതോടെ സമാപിച്ചു. കോവിഡ് മഹാമാരി മൂലം രണ്ടുവർഷം നാടകരംഗം നിശ്ചലമായതാണ്. ഈ പ്രൊഫഷണൽ നാടക മത്സരത്തോടെ കലാമേഖല ഉണരുകയാണ്.