ബഹ്റൈൻ പ്രതിഭ പുരസ്‌കാരം മന്ത്രി സജി ചെറിയാൻ ഓണംതുരുത്ത് രാജശേഖരന് സമർപ്പിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തിരുവല്ല: ബഹ്‌റൈന്‍ പ്രതിഭ പ്രഥമ അന്തര്‍ ദേശീയ നാടകരചന അവാര്‍ഡ് ജനുവരി 21 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവല്ല കൊച്ചീപ്പന്‍ മാപ്പിള സ്മാരക ഹാളില്‍ കോവിഡ് പ്രൊട്ടോകോള്‍ കോള്‍ പാലിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ ബഹു. കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാര്‍ഡ് ജേതാവ് ഓണംതുരുത്ത് രാജശേഖരന് സമർപ്പിച്ചു.
ബഹ്‌റൈൻ പ്രതിഭ മുൻ സെക്രട്ടറി ലിവിന്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയി വെട്ടിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ജൂറി അംഗവും പ്രശസ്ത നാടക പ്രവര്‍ത്തകനുമായ ഡോ: സാംകുട്ടി പട്ടംകരി, തിരുവല്ല CPM ഏരിയ സെക്രട്ടറി സ. ഫ്രാൻസിസ് വി. അൻ്റണി പുരസ്കാര ജേതാവ് ഓണംതുരുത്ത് രാജശേഖരൻ എന്നിവർ സംസാരിച്ചു. ബഹ്‌റൈൻ പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം ഷിബു ചെറുതുരുത്തി, ഷൈൻ ജോയ്, പ്രവാസി നാടക കലാശ്രീ അവാർഡ് ജേതാവ് പി എൻ മോഹന്‍രാജ്, , ശിവകുമാർ കുളത്തുപ്പുഴ, എന്നിവര്‍ സംബന്ധിച്ചു. പ്രതിഭ ജോയിന്‍റ് സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളി നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ ജൂറി ചെയര്‍മാന്‍ പ്രശസ്ത കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ സച്ചിദാനന്ദൻ ആയിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചത്. ലഭിച്ച 21 രചനകളിൽ നിന്നും മികച്ച മൂന്ന് നാടകങ്ങളെ തിരഞ്ഞെടുത്തത് ജൂറി അംഗങ്ങളായ ശ്രീ.സച്ചിദാനന്ദൻ, ഡോ. സാംകുട്ടി പട്ടംകരി എന്നിവര്‍ ആയിരുന്നു. ഭഗവാന്‍റെ പള്ളിനായാട്ട് എന്ന നാടകമാണ് ഓണംതുരുത്ത് രാജശേഖരനെ അവാര്‍ഡിന് അർഹമാക്കിയത്.
ശ്രീജിത്ത് പൊയില്‍ക്കാവിന്‍റെ അകലെ അകലെ മോസ്കോ, റഫീക്ക് മംഗലശ്ശേരിയുടെ ആരാണ് ഇന്ത്യക്കാര്‍ എന്നിവയായിരുന്നു മറ്റ് നാടകങ്ങൾ.