സംഗീത നാടക അക്കാദമി സംസ്ഥാന അമേച്ചർ നാടകോത്സവത്തിന് തുടക്കമായി
എ.സെബാസ്റ്റ്യൻ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന അമേച്വർ നാടക മത്സരത്തിൽ ആദ്യ ദിനം രഞ്ജിത് ഡിങ്കിയുടെ ഒരാൾക്ക് എത്ര ഭൂമി വേണം എന്ന നാടകം പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിച്ച ഇ.സന്തോഷ് കുമാറിൻ്റെ മികച്ച കഥയുടെ നാടകാവിഷ്ക്കാരമായിരുന്നു.
പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായ കുറുപ്പ് നാടിൻ്റെ വികസനത്തിനായി ഭൂമി വിട്ട് കൊടുത്ത് ഭൂരഹിതനായ കുറുപ്പ് മരിച്ച് കഴിയുമ്പോൾ അടക്കാൻ ഭൂമിയില്ലാതെ അടുക്കളയിൽ അടക്കുന്നതാണ് നാടകം. വർത്തമാനകാലത്ത് കുടിയിറക്ക് ഭീഷണി കത്തി നിൽക്കുന്ന കാലത്ത് നാടകം അതൊന്നും സ്പർശിക്കാതെ പോകുമ്പോൾ നാടിൻ്റെ അകമായില്ല എന്നതാണ് വസ്തുത. ഇ.സന്തോഷ് കുമാറിൻ്റെ കഥ ഒട്ടും ചോർന്ന് പോകാതെ നാടകം നൽകുന്ന അനന്ത സാധ്യതകൾ ഉപയോഗിച്ച് ഏതറ്റം വരെയും പോകുവാൻ കഴിയുന്നിടത്ത് ആകെ എടുത്ത് പറയുവാൻ കഴിയുന്നത് ഓണപ്പാട്ടിൻ്റെ ശീല് നാടകത്തെ കവർന്നുകൊണ്ട് മുന്നിട്ട് നിൽക്കുന്നതാണ്.. എല്ലാം വേണ്ട ചേരുവയിൽ ചേർത്തില്ലെങ്കിൽ വിജയം എളുപ്പമല്ല. കുട്ടികളും മുതിർന്നവരുമടക്കം ഒരു ജനാവലിയെ അരങ്ങത്ത് അണിനിരത്തുവാൻ കഴിഞ്ഞെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാനായില്ല.
പൊള്ളുന്ന വിഷയത്തെ പൊള്ളുന്ന തരത്തിലേക്ക് പ്രേക്ഷകർക്ക് നൽകുവാൻ കഴിഞ്ഞില്ല. ഈ മേക്കിംഗ് രീതിയിൽ നിന്നും വേറിട്ടൊരു രീതിയിലേക്ക് കുടിയൊഴിപ്പിക്കലിൻ്റെ രാഷ്ട്രീയം നിറഞ്ഞാൽ കളിച്ച് കയറി മികച്ച നാടകമാക്കാമായിരുന്നു. എന്തെല്ലാം പോരായ്മകൾ നിരത്തിയാലും മൃതദേഹം അടക്കാൻ സ്ഥലമില്ലാതെ അടുക്കളയിൽ അടക്കേണ്ടി വരുന്ന വിഷയം കൃത്യമായി നാടകം കാണിച്ച് തരുന്നുണ്ട്. നാടകത്തിൻ്റെ പരിശ്രമങ്ങൾ ഒരിക്കലും കുറച്ച് കാണുവാൻ കഴിയില്ല എന്നിടത്താണ് നാടകത്തിൻ്റെ വിഷയം കത്തിക്കയറിയത്.