ശാന്തനോർമ്മക്ക് ഒരാണ്ട്.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോഴിക്കോട്: അശാന്ത ജീവിതത്തിന്റെ പൂർ ത്തിയാകാത്ത കഥകൾ ബാക്കിവച്ച് എ ശാന്തകുമാർ മറഞ്ഞുപോയിട്ട് വ്യാഴം ഒരു വർഷം തികയുന്നു. നാടകത്തിനായി ജീവിതം സമർപ്പിച്ച പ്രതിഭയുടെ വിയോഗം അരങ്ങിനെ സ്നേഹിക്കുന്നവർക്ക് തീരാവേദന. കഴിഞ്ഞ വർഷം ജൂൺ 16നാണ് അർബുദബാധയെത്തുടർന്നുള്ള ചികിത്സക്കിടെ കോവിഡും ന്യുമോണിയയും ബാധിച്ച് ശാന്തൻ വിടവാങ്ങിത്.
ഏഴാംക്ലാസ് വിദ്യാർഥിയായിരിക്കവെ 'കുപ്പയിലെ മുത്ത്' എന്ന നാടകമെഴുതിയാണ് ശാന്തകുമാർ നാടക ലോകത്ത് പ്രവേശിച്ചത്. മൂന്നരപ്പതിറ്റാണ്ടോളമായി നൂറോളം നാടകങ്ങൾ, ചെറുകഥകൾ. ക്യാമ്പസുകളുടെ പ്രിയ നാടകകൃത്തായിരുന്നു ശാന്തൻ. ഭൂമിയിലെ 'മനോഹര സ്വകാര്യം' എന്ന സിനിമക്കും കഥയും തിരക്കഥയുമെഴുതി.
കെ ടി മുഹമ്മദിനും പി എം താജിനും പിൻഗാമിയായി കോഴിക്കോടൻ രംഗവേദിക്ക് പുതിയ അരങ്ങുകൾ മികവ് പകർന്നു. പരീക്ഷണ നാടകങ്ങളിലൂടെ അരങ്ങുണർത്തിയ ആ പ്രതിഭ എഴുതാൻ ബാക്കിവച്ച നാടകങ്ങൾ കാലത്തിന്റെ നഷ്ടം.