സഹകരണ എക്പോയിൽ ഇപ്റ്റയുടെ നാടൻപാട്ട് സംഘത്തിന് അവഹേളനം.
- ഫെയിസ്ബുക്ക് പോസ്റ്റ്
വിനോദ് അഴിക്കേരി
പുലയന്റെയും പറയന്റെയുമൊക്കെ പാട്ട് കേട്ടാൽ പൊള്ളുന്ന ഏമാൻമാർ
"ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൻ്റെ ഭാഗമായ് കലാകാരൻമ്മാരുടെ പങ്ക് നിർവ്വഹിക്കാൻ 1943ൽ അന്നത്തെ ബോംബെയിൽ രുപികൃതമായ സംഘടനയാണ് ഇപ്റ്റ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ
സ്വാതന്ത്ര്യത്തിൻ്റെ സന്ദേശങ്ങൾ ജനഹൃദയങ്ങളിലെത്തിക്കാൻ ഇപ്റ്റ ഗായകസംഘം തെരുവോരങ്ങളിൽ പാടി നടന്ന സാരെ ജഹാസെ അച്ച എന്ന ഇപ്റ്റയുടെ മുദ്രാഗീതം പിൽക്കാലത്ത് ഇന്ത്യയുടെ ദേശീയ ഗീതങ്ങളിലോന്നും മിലിറ്ററി ബാൻഡുമായ് തീർന്നത് ഇപ്റ്റയുടെ പൂർവ്വകാല ചരിത്രo
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ഇപ്റ്റ നൽകിയ സംഭാവനകളെ മാനിച്ച് ഗവൺമെൻ്റ് ഓഫ് ഇന്ത്യ ഇപ്റ്റയുടെ മുദ്രയുള്ള തപാൽ സ്റ്റാമ്പു തന്നെ പുറപ്പെടുവിക്കുകയുണ്ടായി
കേരളത്തിൽ ഇപ്റ്റയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നത് ജ്ഞാനപീഠ ജേതാവായ ONV യായിരുന്നു അദ്ദേഹം അന്തരിച്ചതിനു ശേഷം വിഖ്യാത ചലച്ചിത്ര നടൻ പത്മശ്രീ മധുവാണ് അതിൻ്റെ കീഴിലുള്ള നാടൻ കലാ ഗവേഷണ കേന്ദ്രമാണ് ഇപ്റ്റയുടെ നാട്ടരങ്ങ് നയിക്കുന്നത് "
ഇന്നലെ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന സംസ്ഥാന സഹകരണ എക്സ്പോ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുകയുണ്ടായി തുടർന്ന് ഇപ്റ്റയുടെ നാടൻ പാട്ടു കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടിയും ഉണ്ടായിരുന്നു പരിപാടി തുടങ്ങി പതിനഞ്ചു മിനിറ്റിനുള്ളിൽ അത് നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിളിയെത്തി ഹൈക്കോടതി പരിസരത്ത് താമസിക്കുന്ന ഏതോ തമ്പ്രാന്മാർക്ക് പുലയന്റെയും പറയന്റെയുമൊക്കെ പാട്ട് കേട്ടപ്പോൾ പൊള്ളി എന്നതാണ് കാരണം നിയമപ്രകാരം പത്തുമണിവരെ പ്രോഗ്രാം നടത്താം എന്നിരിക്കെ ഒൻപതരയ്ക്കു മുൻപ് തന്നെ പരിപാടി അവസാനിപ്പിക്കാൻ ഏത് നായിന്റെ മോനാണ് വിളിച്ചുപറഞ്ഞത് എന്നറിഞ്ഞാൽ കൊള്ളാം, കനത്തമഴയിലും ഇപ്റ്റയുടെ പ്രോഗ്രാം കാണാനെത്തിയവരെ പിരിച്ചുവിടാൻ നിമിഷ നേരത്തിനുള്ളിൽ ഉന്നത പോലീസ് ഉദ്യഗസ്ഥർ എത്തിയത് ഇടപെട്ടവരുടെ പിടിപാടാണ് വ്യക്തമാക്കുന്നത്, സംസ്ഥാനത്തെ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത ഒരു പരിപാടിയിലെ ഒരിനത്തെ തടസ്സപ്പെടുത്താൻ വേണ്ടും ശക്തൻ ആരായിരുന്നു എന്ന് പോലീസ് അധികാരികൾ വെളിപ്പെടുത്തണം, തമിഴ്നാട്ടിലെ ജെല്ലിക്കട്ട് സുപ്രീംകോടതി വിലക്കിയിട്ടുപോലും ഇപ്പോഴും നടക്കുന്നുണ്ട് എന്നത് ജഡ്ജിയേമാന്മാരെ ഓർമ്മിപ്പിക്കുകയാണ്, തൊഴിലാളികൾക്കെതിരെ പഴയ ഫ്യൂഡൽ പ്രഭുക്കന്മാർ വെടിവട്ടം പറയുമ്പോൾ ഉള്ള ശൈലിയിൽ വിധി പറയുമ്പോഴും ഇന്ത്യൻ ജനാധിപത്യത്തിൽ നിയമപരമായി അനുവദിച്ചിട്ടുള്ള രജിസ്‌ട്രേട് രാഷ്ട്രീയ പാർട്ടികൾക്ക് നിയമപരമായി ബാധ്യതയുള്ള സംഘടനാ നടപടികളുടെ ഭാഗമായി അവരുടെ ആശയപ്രചാരണത്തിനു വേണ്ടി സ്ഥാപിക്കുന്ന ബോർഡുകളും തോരണങ്ങളും നശിപ്പിക്കാൻ ഒരു "നാടുവാഴി ജഡ്ജി" സ്വന്തം നിലയിൽ ക്യാമറവരെ ഇറക്കിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്, അതുപോലെ പുലയന്റെയും പറയന്റെയും ആദിവാസികളുടെയും മറ്റു ന്യുനപക്ഷങ്ങളുടേയുമൊന്നും ശബ്ദം ഉയരാതിരിക്കാൻ ശ്രദ്ധിക്കുന്നവരും ഈ സംവിധാനത്തിൽ ഉണ്ടെന്നറിയാം അവരോടൊന്നേ പറയാനുള്ളൂ രാജാഭരണവും നാടുവാഴികളുടെ കൊല്ലും കൊലയുമൊക്കെ പണ്ടേ കഴിഞ്ഞുപോയി പേരിനെങ്കിലും ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണിത്................... നിയമങ്ങൾ ലംഘിക്കാനും കൂടിയുള്ളതാണ്