സോളോ തീയറ്റർ ഫെസ്റ്റിവൽ മൂന്നു മുതൽ ഏഴു വരെ ഒറ്റപ്പാലം സി.എസ്.എൻ ഓഡിറ്റോറിയത്തിൽ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമി സോളോ തീയറ്റർ ഫെസ്റ്റിവൽ മൂന്നു മുതൽ ഏഴു വരെ ഒറ്റപ്പാലം സി.എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹി കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡയലോഗ് ഫിലിം സൊസൈറ്റി, സിഎസ്എൻ നാടകവേദി എന്നിവരാണ് പ്രാദേശിക സംഘാടകര്‍. ഓരോ ദിവസവും രണ്ടു നാടകമാണ് അവതരിപ്പിക്കുക. ഇങ്ങനെ പത്തു നാടകങ്ങൾ അരങ്ങിലെത്തും. പ്രവേശനം സൗജന്യം. വൈകിട്ട് ആറു മുപ്പതിനും ഏഴു മുപ്പതിനുമാണ് നാടകാവതരണം.
മൂന്നിന് വൈകിട്ട് അഞ്ചിന് കെ. പ്രേംകുമാര്‍ MLA ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആറു മുപ്പതിന് ഷാബു കെ മാധവന്റെ "അദ്ദേഹവും മൃതദേഹവും", ഏഴു മുപ്പതിന് ജിഷ അഭിനയയുടെ "അവന്‍ അവള്‍" എന്ന നാടകവും ഉണ്ടാവും.
നാലിന് ആറു മുപ്പതിന് സജീവ് കൈതാരത്തിന്റെ "എലിക്കെണി", ഏഴു മുപ്പതിന് ശ്രീധരന്‍ പനയൂരിന്റെ :"കൂഴപ്ലാവും കുരുത്തോലയും" എന്നീ നാടകങ്ങള്‍ അരങ്ങിലെത്തും.
അഞ്ചിനു വൈകീട്ട് അഞ്ചുമുപ്പതിന് പ്രാദേശിക നാടകപ്രവര്‍ത്തകരുടെ സംഗമം ഉണ്ടാവും. തുടര്‍ന്ന് പി എച്ച് അഷിതയുടെ "ദി എഡ്ജ്", കിരൺ ടി വിജയന്റെ "ദി ഗോൾ", ആറാം തീയതി ലതാമോഹന്റെ "പന്തമേന്തിയ പെണ്ണുങ്ങള്‍", സുരേഷ് നന്മയുടെ "ബസ് സ്റ്റോപ്പില്‍ ഒരു ക്രിസ്തുമസ് രാത്രി", ഏഴാം തീയതി അനന്തു അനില്‍കുമാറിന്റെ "പ്രളയന്‍", സത്യന്‍ കോട്ടായിയുടെ "മാപ്പ്" എന്നീ നാടകങ്ങള്‍ അരങ്ങേറും. സംഘാടക സമിതി കണ്‍വീനര്‍ ഫിറോസ് കെ. പടിഞ്ഞാറക്കര, ഡോ. ജയകൃഷ്ണന്‍ വല്ലപ്പുഴ, കെ. എം വിശ്വദാസ്, എന്‍. സിദ്ദിഖ്, പി. കെ. അജിത്കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.