സംസ്ഥാന ബഡ്ജറ്റിൽ സാംസ്കാരികം ഒരു ഫണ്ട് വകയിരുത്താനുള്ള മേഖല പോലും അല്ലാതാകുമ്പോൾ!!!
- ഒപ്പീനിയന്‍
കാളിദാസ് പുതുമന
(സാംസ്കാരികം കറിവേപ്പില ന്യായം.)
ഇന്നലെ ലോകനാടകവാർത്തയുടെയുടെ കുറിപ്പു വായിച്ചു. സംസ്ഥാനബജറ്റിൽ സാംസ്കാരിക സ്ഥാപനങ്ങൾക്കോ പ്രവർത്തനങ്ങൾക്കോ ഒന്നും നീക്കി വെച്ചിട്ടില്ല. അതിനാൽ സാംസ്കാരിക പ്രവർത്തകർ പ്രതിഷേധിയ്ക്കണം.
അച്ഛനുമമ്മയും കുഞ്ഞുണ്ണിയും കൂടി ഓണംകൊള്ളാൻ പട്ടണത്തിലെ സാമാന്യം ഭേദപ്പെട്ട ഒരു ജൗളിക്കടയിൽ കയറി. മുതിർന്നവർക്കുവേണ്ട വിലയും ഗുണമേന്മയുമുള്ള വസ്ത്രങ്ങളൊക്കെ വാങ്ങിച്ചു. കച്ചവടക്കാരന്റെ പക്കൽ ചില്ലറ ബാക്കിവന്നു. ഒന്നിനും തികയാത്ത ചില്ലറ. അപ്പോളാണ് കുഞ്ഞുണ്ണിയുടെ ഓർമ്മവന്നത്. അച്ഛൻ കച്ചവടക്കാരൻ നീട്ടിയ ചില്ലറ വാങ്ങാതെ
അയാളോടു പറഞ്ഞു. അതിന് ചെക്കനൊരു കോണകായ് ക്കോട്ടേ. അരനൂറ്റാണ്ടിലധികമായി നരച്ച കോണകവുമുടുത്തുനിൽക്കുന്ന ഈ ചെക്കനാണ് കേരളത്തിലെ സാംസ്കാരിക പ്രസ്ഥാനം. പട്ടുടയാടയിട്ട് അമ്മയ്ക്കും കോട്ടും തൊപ്പിയുമിട്ട് അച്ഛനും മ വയറുന്തി, മൂക്കൊലിച്ചു. ഗ്രഹണിപിടിച്ച ചെക്കൻ സംസ്കാരബോധത്തിന്റെ ഇരി യ്ക്കപ്പിണ്ഡമായി നിലകൊണ്ടു. ഇടതുവലതു നിൽക്കുന്ന മാതാപിതാ കൾക്കോ അവരോടു കിന്നാരം
പറഞ്ഞുനിൽക്കുന്ന ബന്ധുമിത്രാദി ബുധജനങ്ങൾക്കോ ചെക്കനെ ശ്രദ്ധിയ്ക്കാൻ ഇടകിട്ടിയില്ല.
തരം കിട്ടുമ്പോളൊക്കെ ഉണ്ണി 'യുടെ ബുദ്ധിയെക്കുറിച്ചും സൗന്ദര്യത്തിനെ ക്കുറിച്ചും അവന്റെ
മിടുക്കിനെക്കുറിച്ചും അവർ അന്യരോട് വാതോരാ
തെ ബഡുസ്സു പറഞ്ഞു രമിച്ചു.
ലഹരി കടത്തും വിതരണവും ഉപഭോഗവും നാൾക്കുനാൾ വർദ്ധിയ്ക്കുന്നു. ടൺ കണക്കിന് സ്വർണം വിമാനത്താവളങ്ങൾ കടന്ന് ഏതൊക്കെയോ ഊടുവഴികളിലൂടെ എങ്ങോട്ടൊക്കെയോ ഒഴുകിപ്പോകുന്നു. അച്ഛനുമമ്മയും അഗതിമന്ദിരങ്ങളിലോ ആരാധനാലയങ്ങളുടെ ഊട്ടു പുരത്തിണ്ണയിലോ എത്താൻവൈകുന്ന മരണത്തെ കാത്തു മുഷിഞ്ഞിരിയ്ക്കുന്നു. കുറ്റിക്കാടുകളിലും മരപ്പൊത്തുകളിലും വെളിമ്പറമ്പുകളിലെ മടകളിലും പലവിധം ബോംബുകളും വടിവാളുകളും തിക്കിത്തിരക്കി അജ്ഞാതമായ അംഗുലീസ്പർശം കൊതിച്ചു കിടക്കുന്നു. മണിമേടകളിലെ സ്വർഗ്ഗ (സർഗ്ഗ അല്ല)മണ്ഡപങ്ങളിൽ ലഹരിലയത്തിൽ അപ്സരകന്യകൾ ഉടയാടകളൂരി ശ്രുംഗാരനർത്തനമാടുന്നു. സ്ഥലത്തെ പ്രധാന ദിവ്യന്മാർ കുഞ്ചിരാമൻ 'മാരായി കൂടെയാടുന്നു. ഗർഭസ്ഥശിശുവിനെ ബലാത്സംഗം ചെയ്യാനാവാത്തതുകൊണ്ട് നവതി കഴിഞ്ഞ മുത്തശ്ശിമാരിൽ സംപ്രീതരായി പലപ്രായത്തിലുള്ള പൗരുഷം ദിനചര്യയനുഷ്ഠിയ്ക്കുന്നു.
സർവ്വകലാശാലകളോ അവയുടെ വിതരണശാലകളോ ഉദാരമായി ബിരുദങ്ങൾ വിൽപ്പന നടത്തുന്നു. (പൊതുജനത്തെ ഒന്നടങ്കം അഭ്യസ്തവിദ്യരാക്കേണ്ട സാമൂഹിക കടമ നിർവഹിയ്ക്കാതെ തരമില്ല ല്ലൊ.) അനന്തപുരിയുടെ രാജവീഥികളിൽ തലപ്പാവണിഞ്ഞ തെരുവു ഗുണ്ടകൾ രാപ്പകലെന്യേ കലികൊണ്ടു കളം മായ്ക്കുന്നു. ഒറ്റക്കുത്തി നേക്കാൾ ഒരുപാടു കുത്തുകൾ കൊലയാളിയുടെ യശസ്സ് വർദ്ധിപ്പിയ്ക്കുന്നു. വയലുകളിൽ വിമാനത്താവളങ്ങളും അതിവേഗപ്പാതകളും നിറയുന്നു. യാത്രയ്ക്ക് തിടുക്കം കൂടുകയാണ്. എങ്ങോട്ടാണാവോ?)
ഭാഗത്തിൽ തറവാട് വിലപേശിപ്പിടിച്ച അതികായൻ കരിവീട്ടികൊണ്ടു ഉള്ള ഉത്തരം നോക്കി ആത്മഗതം ചെയ്തു. ഇളക്കിയെടുത്തു വിറ്റാൽ മുടക്കുമുതലിന്റെ ഇരട്ടി ലാഭം
കലയുടെയും സാഹിത്യത്തിന്റെയും വിപണന മൂല്യത്തെക്കുറിച്ചുമാ ത്രം ഉൽക്കണ്ഠപ്പെടുന്നവരിൽനിന്ന് എന്ത് സാംസ്കാരികോൽക്ക ർഷമാണ് പ്രതീക്ഷിക്കുവാനാവുക ?
ലോകത്തിലെവിടെയൊക്കെ അനീതിയ്ക്കും അധർമ്മത്തിനും എതി രായി മനുഷ്യകുലം വിപ്ലവത്തിനൊരുങ്ങിയിറങ്ങിയിട്ടുണ്ടോ അവിടെ യൊക്കെ അതിന് പ്രേരണയും പ്രചോദനവുമായി വാക്കും വരയും വാണാക്കും ഉണ്ടായിരുന്നു. ഇതു മൂന്നും സംസ്കാരത്തിന്റെ അടിവേ മുകൾ. പക്ഷേ,
ഉന്നത ശിഖരങ്ങളിലിരുന്ന് മധുരക്കനി നുണഞ്ഞു രസിയ്ക്കുന്ന ഉന്നതസ്ഥാനീയൻ' വൃക്ഷച്ചുവട്ടിലെ ചേറും അതിനുള്ളി
ലാണ്ടിറങ്ങിയ താരും മറന്നുപോകുന്നു. താൻ അള്ളിപ്പിടിച്ചു കയറിപ്പോന്ന തടിയും ചില്ലകളും എന്തിനേറെ, താനിരിയ്ക്കുന്ന കവുളി പോലും മധുരാസ്വാദന ലഹരിയിൽ മറന്നുപോകുന്നു. (മറവി - എത്ര സുന്ദരമായ പദം
"നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ...' എന്നു പാടത്തുവിളഞ്ഞ മണമുള്ള ഈണത്തിൽനിന്ന് പാരതന്ത്ര്യം മാനികൾക്ക് മൃത്യുവെക്കാൾ ഭയാനകം എന്ന് ഗ്രന്ഥവരിയിൽ തെളിഞ്ഞ് തിരിച്ചറിവിലേയ്ക്കുള്ള ദൂരമാണ് ഏതു വിപ്ലവയാത്രയ്ക്കും ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ദൂരം. ഇതിൽ ആദ്യത്തേത് ആവേശവും രണ്ടാമത്തേത് ആദർശവും. പ്രതീക്ഷയും പ്രത്യയശാസ് ത്രവും. ഇതുരണ്ടുമില്ലെങ്കിൽ വിപ്ലവവും രാഷ്ട്രീയവും ഇല്ല. ഇതു രണ്ടും ഉണ്ടായത് വാക്കിൽനിന്നും ഈണത്തിൽനിന്നും വരയിൽ നിന്നു മാണെന്ന് ഭരണവർഗ്ഗം മറന്നുപോകുമ്പോൾ, ഉന്നതസ്ഥാനത്തേയ്ക്ക് വീശിയടിയ്ക്കാൻ എവിടെയോ ഒരു ചുഴലി ഉരുവപ്പെട്ടുവരുന്നു എന്നു വേണം കരുതാൻ.
കലാസാഹിത്യ സ്ഥാപനങ്ങളെയും പ്രവർത്തകരെയും അവഗണിയ്ക്കുന്ന ഭരണകേന്ദ്രങ്ങൾ ഇടവേളകളിൽ ചരിത്രപുസ്തകം മറിച്ചു നോക്കുന്നത് നല്ലതാണ്.