പ്രശസ്ത കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊല്ലം: പ്രശസ്ത കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു (80) അന്തരിച്ചു. പതിനായിരത്തിലേറെ കഥാപ്രസംഗ വേദികളെ സമ്ബന്നമാക്കിയ കലാകാരനാണ്. 45 വര്‍ഷത്തോളം കഥാ പ്രസംഗ അവതാരകനായി തിളങ്ങിയ കൊല്ലം ബാബു ഒട്ടേറെ നാടകങ്ങളും രചിച്ചിട്ടുണ്ട്. 13-ാം വയസില്‍ നാടകവേദിയിലൂടെയാണ് യവന നാടക ട്രൂപിന്റെ അമരക്കാരനായിരുന്ന കൊല്ലം ബാബുവിന്റെ കലാജീവിതം തുടങ്ങുന്നത് .'തെരുവിന്റെ മക്കള്‍' എന്ന അമച്വര്‍ നാടകത്തില്‍ 60 വയസുകാരന്റെ വേഷത്തിലെത്തി കാണികളെ അമ്ബരപ്പിച്ചുകൊണ്ടാണ് ആദ്യമായി വേദിയിലെത്തുന്നത്. പിന്നീട് 1959ല്‍ എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ ഉടനെ കാഥികന്റെ വേഷമണിഞ്ഞു. പാട്ടുകാരനായ സഹോദരന്‍ ഗോപിനാഥന്‍ നായരുടെ പ്രോത്സാഹനമായിരുന്നു അതിന് കാരണമായത്.
1979ല്‍ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്‌കാരം, 2010ല്‍ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്ഠ അവാര്‍ഡ്, 2012ല്‍ കഥാപ്രസംഗത്തില്‍ സമഗ്രസംഭാവനാ പുരസ്‌കാരം എന്നിങ്ങനെ നൂറുകണക്കിന് പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്.