ആക്രി പെറുക്കി നാടകം അരങ്ങിലേക്ക്. ''വിപ്ളവം'' തീര്‍ത്ത് വിപ്ളവ കലാവേദി
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നാടകം കളിക്കാൻ വീടുതോറും കയറി ആക്രി പെറുക്കി വിറ്റ് പണം സ്വരൂപിക്കുക. എടക്കാട് വിപ്ലവ കലാവേദി പ്രവർത്തകരാണ് നാടകത്തിനായി ശരിക്കും വിപ്ലവ പ്രവർത്തനം സംഘടിപ്പിക്കുന്നത്. പണമില്ലാതെ നാടകം മുടങ്ങരുതെന്ന ചിന്തയിലാണ് കലാവേദി പ്രവർത്തകർ പഴ കടലാസും പ്ലാസ്റ്റിക്കും തേടി ചാക്കുമായി ഇറങ്ങിയത്. കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഏകപാത്ര നാടകം കളിക്കാനുള്ള അവസരം കലാവേദിക്കു ലഭിച്ചിരുന്നു. നാടകകാരന്‍ സതീഷ് കെ. സതീഷ് രചിച്ച ദൈവത്തിന്റെ നിലവിളി എന്ന നാടകമാണ് നാട്ടുകൂട്ടായ്മയില്‍ അരങ്ങിലെത്തിക്കുന്നത്. കെ. കെ. സന്തോഷാണ് നാടകം സംവിധാനം ചെയ്യുന്നത്. രേഖയാണ് ഏകപാത്രമായി രംഗത്തെത്തുന്നത്. നവീന്‍, കുമാര്‍. ജി എന്നിവരും അണിയറയിലുണ്ട്. നാടകം അവതരിപ്പിക്കാന്‍ സാമ്പത്തികമായിരുന്നു ഏകപ്രശ്നം. ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് ആക്രി പെറുക്കി വിറ്റ് നാടകം കളിക്കാന്‍ തീരുമാനിച്ചത്. ഏകദേശം മുപ്പതിനായിരത്തിലധികം രൂപ ഇതുവഴി സമാഹരിച്ചു. കലാപ്രവര്‍ത്തനത്തിന്റെ വേറിട്ട വഴിയിലൂടെ അമ്പതാം വര്‍ഷത്തിലേക്കു കടക്കുന്ന കലാവേദി സുവര്‍ണ്ണ ജൂബിലിക്ക് വ്യത്യസ്ത പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വി. കെ. സന്തോഷ് കുമാര്‍, യു. ശിവാനന്ദന്‍ തുടങ്ങിയവരായിരുന്നു നേതൃത്വം.
1971 ല്‍ രൂപവത്കരിച്ച വിപ്ളവ കലാവേദി നൃത്തം, സംഗീതം,
കീബോര്‍ഡ്, ചിത്രരചന എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്. നന്മ എന്ന പേരില്‍ ചാരിറ്റി പ്രവര്‍ത്തനവും നടത്തുന്നു.
തെരുവില്‍ ഗാനമേള അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതടക്കം നിരവധി മേഖലകളില്‍ കലാവേദി കൈയൊപ്പു ചാര്‍ത്തിയിട്ടുണ്ട്.
കടപ്പാട്ഃ ദേശാഭിമാനി കോഴിക്കോട്.