ഭൂമിക്കാരന്‍ കവിതാപുരസ്‌കാരം സാബു. കെ. വിഎസിന്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
വേളമാനൂര്‍ : 5555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന 2022-ലെ ഭൂമിക്കാരന്‍ കവിതാപുരസ്‌കാരം അങ്കമാലി നടുവട്ടം സ്വദേശിയായ സാബു.കെ.വി.എസി്‌ന്്. പെട്ടെന്ന്, നീരദം കവിതാ സമാഹാരങ്ങള്‍. നാട്ടിടവഴിയിലെ നന്മമരതണല്‍, പ്രളയ പശ്ചാത്തലത്തില്‍ എഴുതിയ പച്ചമലയാളം എന്നി നോവലുകള്‍. കോവിഡ് കാലത്തെ കെവിഎസ്് കഥകള്‍, കെവിഎസിന്റെ സുവിശേഷം എന്നിവ കഥാസമാഹാരങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍, ഡോ.ധര്‍മ്മരാജ് അടാട്ട്, ഡോ.പ്രകാശന്‍ പുതിയേട്ടി, ഡോ.സുരേഷ് മൂക്കന്നൂര്‍, എം.ഡി.ചന്ദ്രമോഹന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലിന്റെ വിലയിരുത്തലില്‍നിന്നും മികച്ചതായി കണ്ടെത്തിയത് സാബു.കെ.വി.എസിന്റെ 'മതം' എന്ന കവിതയാണ്.പി.മീരാക്കുട്ടിസാറിന്റെ ഓര്‍മ്മദിനമായ ആഗസ്റ്റ് 24 ന് കുരീപ്പുഴ ശ്രീകുമാര്‍ വേളമാനൂര്‍ ആനന്ദാശ്രമത്തില്‍ വച്ച് പുരസ്‌കാരം സമര്‍പ്പിക്കും. രാജഗോപാല്‍ വാകത്താനത്തിന്റെ 'ജാതിവ്യവസ്ഥയുടെ രാഷ്ട്രീയഭൂമിക' എന്ന കൃതിക്കുള്ള ഭൂമിക്കാരന്‍ സാഹിത്യ പുരസ്‌കാരവും ആഗസ്റ്റ് 24 ന് വേളമാനൂര്‍ ആനന്ദാശ്രമത്തില്‍ വച്ച് സമ്മാനിക്കും.'കനല്‍ക്കാട് പൂക്കുമ്പോള്‍' എന്ന സമാഹാരത്തില്‍ കവിതകള്‍ നല്‍കിയ മികച്ച 10 കവികളേയും അന്ന് അവിടെ വച്ച് ആദരിക്കുന്നതാണ്.