നിലമ്പൂർ ആയിഷയുടെ ജീവിതം ബിരുദ വിദ്യാർത്ഥികൾക്ക് പാഠമാകുന്നു
- വാർത്ത - ലേഖനം
നിലമ്പൂർ : നടി നിലമ്പൂർ ആയിഷയുടെ തീക്ഷ്ണമായ ജീവിത നാടകാനുഭവങ്ങൾ ബിരുദ വിദ്യാർഥികൾക്ക് പാഠഭാഗമാകുന്നു. ബഷീർ ചുങ്കത്തറ ആയിഷയെക്കുറിച്ചെഴുതിയ 'തോക്കിനെ ഭയക്കാത്ത കലാകാരി' എന്ന ലേഖനം മമ്പാട് എംഇഎസ് ഓട്ടോണമസ് കോളജിൽ ബിഎ, ബിഎസ് സി മൂന്നാം സെമസ്റ്ററിന്റെ മലയാളം കോമൺ കോഴ്സ് സിലബസിൽ ഉൾപ്പെടുത്തി.
കേരളത്തിൽ മുസ്ലിം സമുദായത്തിലെ ആദ്യ നാടക നടിയെന്നതാണ് സംസ്ഥാനത്തിന്റെ നാടക ചരിത്രത്തിൽ നിലമ്പൂർ ആയിഷയുടെ സ്ഥാനം. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഫറോക്കിൽ ലക്ഷ്മി ടാക്കീസിലാണ് ആയിഷ ആദ്യമായി അരങ്ങി ലെത്തിയത്. മുസ്ലിം സ്ത്രീ അഭിനയ രംഗത്തെത്തിയത് അന്ന് വലിയ വാർത്തയായി കമ്യൂണിസ്റ്റ് പാർട്ടിയുടെയും പുരോഗമന വാദികളുടെയും പിന്തുണ എതിർപ്പുകളെ അതിജീവിക്കാൻ ആയിഷയ്ക്കും നിലമ്പൂർ യുവജന കലാസമിതിക്കും സഹായകമായി. കെ.ടി.മുഹമ്മദിന്റെ കലിംഗ തിയറ്റേഴ്സ് ഉൾപ്പെടെ വിവിധ സമിതികളുടെ നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചു.
സാമ്പത്തിക സ്ഥിതി മോശമായപ്പോൾ കലാ രംഗം വിട്ട് ആയിഷയ്ക്ക്.
പത്തൊൻപതരക്കൊല്ലം റിയാ ദിൽഗദ്ദാമയായി കഴിഞ്ഞ ജീവിതാനുഭവം ആയിഷയ്ക്കുണ്ട്. സംഭവബഹുലമായ തന്റെ ജീവിതത്തെക്കുറിച്ച് വിദ്യാർഥികൾ പഠിക്കുന്നത് കാണാനുള്ള അപൂർവ ഭാഗ്യമാണ് 86-ാം വയസ്സിൽ