രംഗോലി ഒരു കട്ട ലോക്കൽ ക്ലാസിക്
എ. സെബാസ്റ്റ്യൻ
ഞങ്ങളുടെ കുന്നിനെ അടയാളപ്പെടുത്തുന്ന പ്പോലെ ലോക്കൽ എന്ന വാക്കിൽ പിടിച്ച് കയറി എങ്ങനെ വിദ്യാർത്ഥിയെ ഇകഴ്ത്താം. അത് അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുമ്പോൾ ഒരു പ്രദേശത്തെ പൂർണ്ണമായി താഴ്ത്തിക്കെട്ടുമ്പോൾ എവിടെയാ വീട് എന്ന ചോദ്യത്തിന് കുന്ന് വിട്ട് എൽ എഫിൻ്റെ പുറക് വശം, ബാക്കിൽ എന്ന് പറയേണ്ടി വരുന്നത് ആത്മവിശ്വാസമില്ലായ്മയിൽ നിന്ന് തന്നെയാണ്. എന്ത് കൊണ്ട് നമുക്ക് ബഷീർ പകർന്ന് നൽകിയ സ്വന്തം പോക്കറ്റടിച്ച കള്ളനെ വരെ സ്നേഹിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലേക്ക് എത്തുവാൻ കഴിയുന്നില്ല. ആ കള്ളൻ്റെ ഒരു വശം മാത്രം കാണുന്നതിൻ്റെ പ്രശ്നമാണ്. അയാളെ സമഗ്രമായി കാണുവാൻ കഴിയുന്നിടത്താണ് ഗുണവും ദോഷവും തിരിച്ചറിയുവാൻ കഴിയുന്നത്. ആ പ്രദേശത്തിൻ്റെ എന്തിനേയും നേരിടുവാൻ ഉള്ള കൂട്ടായ്മയാണ് നിങ്ങളെ ആലോസരപ്പെടുത്തുന്നത്. അത് സുഖത്തിലും സന്തോഷത്തിലും ഒറ്റക്കെട്ടായി നിന്ന് നേരിടുന്നതാണ് നിങ്ങളുടെ കണ്ണിൽ കരടായി തീരുന്നത്. ഏത് പ്രദേശത്തെ പോലെ തന്നെ അല്ലറ ചില്ലറ പ്രശ്നക്കാർ ഉണ്ട് എന്നത് നേരാണ്. ആ ബ്രാൻഡിനെ പ്രതിസന്ധി ഘട്ടങ്ങളിൽ രക്ഷപ്പെടുവാൻ ഒരു ടൂളായി മറ്റുള്ളവർ ഉപയോഗിക്കപ്പെടുന്നിടത്താണ് നിങ്ങളുടെ മേലെ കുതിര കയറുവാനാകുന്നത്. അവിടെയാണ് "കുന്നിലെ പിള്ളേരെന്ന " ബ്രാൻഡ് തെറ്റിദ്ധരിക്കപ്പെടുന്നത്. ഇത്രയും ചരിത്രമെന്തിനാ ചോദ്യം ഉയരുന്നതിന് മുൻപ് തമിഴിൽ ഇറങ്ങിയ രംഗോലി എന്നൊരു ചിത്രം കണ്ടത്തിൽ നിന്നുമാണ്. ഒരച്ഛനും അമ്മയും സ്വന്തം മക്കൾ വഴി തെറ്റണമെന്ന് ആഗ്രഹിക്കുമോ? തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ മക്കൾ അനുഭവിക്കാതിരിക്കാൻ തുണിയലക്കി ഉണക്കി തേച്ച് കൊടുക്കുന്ന വേലന്മാരുടെ ലക്ഷ്യത്തേക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ കഥയാണ് രംഗോലിയുടെ പ്രമേയം. സർക്കാർ സ്കൂളിൽ നന്നായി പഠിക്കുന്ന സത്യയെ സി ബി എസ് ഇ സ്കൂളിലേക്ക് പറിച്ച് നടുന്നതും മാതൃഭാഷയിൽ പഠിച്ചവനെ മാതൃഭാഷ അധ്യാപകൻ ഒഴികെ മറ്റെല്ലാവരും ഒറ്റപ്പെടുത്തുന്നതും അല്ലാ അവരെ പറഞ്ഞിട്ട് കാര്യമില്ല. മാതൃഭാഷയൊഴികെ മറ്റെല്ലാ വിഷയത്തിനും തോൽവിയാണ്. സഹ വിദ്യാർത്ഥികളിൽ നിന്നും അനുഭവപ്പെടുന്ന മാറ്റി നിറുത്തൽ ലോക്കൽ എന്ന വാക്കിൽ നീ മാറ്റി നിറുത്തപ്പെടേണ്ടവനാണെന്നുള്ള കരുതി കൂട്ടിയ അവഗണനകൾ ചെയ്യാതെ മുഴുവൻ കാര്യം അവനിൽ ചാർത്തി കുറ്റവാളിയാക്കുമ്പോൾ ലഭിക്കുന്ന ആനന്ദം. അത് തന്നെയാണ് ഇവിടെയും ആവർത്തിക്കപ്പെടുന്നത്. കുറ്റമാരോപിക്കുക മാത്രമല്ല, അവൻ ചെയ്തത് എന്ന് പറഞ്ഞ് മോശക്കാരനാക്കുക. രാവൺ എന്ന മാതൃഭാഷ അധ്യാപകൻ പഠിച്ച് അവരുടെ നെറുകയിലെത്തണമെന്ന് പറയുമ്പോൾ ആവുന്നത്ര പരിത്രമിക്കുമ്പോഴും പൂർവ്വ വിദ്യാലയവും കൂട്ടുകാരുടെയും അരികിലെത്തുവാൻ കാരണമായി ഭവിക്കുന്നത് തന്നെ സി ബി എസ് ഇ സ്കൂളിൽ നിലനിറുത്തുവാൻ പെടുന്ന പാട് തന്നെയാണ്. നല്ല സ്കൂളിൽ പഠിച്ചാലേ രക്ഷപ്പെടു എന്ന തെറ്റിദ്ധാരണയ്ക്ക് അറുതിയാവുന്നിടത്താണ് ചിത്രം പൂർണ്ണമാക്കുന്നത്. വൈകാരികതയിൽ പൊലിപ്പിച്ചെടുത്ത ചിത്രമെന്ന് പറയുന്നതിൽ തെറ്റില്ല. ഇതിലൂടെ കടന്ന് പോയവർ ആസ്വദിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതിലൂടെ കടന്ന് പോകാതെ ഹാഫ് സ്വെഞ്ചറിയടിക്കാത്തവരുണ്ടോ?