ഹിമശൈലനിദ്ര
- കവിത
അനിഷ്ഗൗരി
ഈ വിരഹജീവിത വിരസതയകറ്റുവാൻ..
നിദ്രപണയം വെച്ചൊരു പിൻയാത്ര നടത്തുന്നു ഞാൻ...
മഞ്ഞച്ചെലയിൽ മദിച്ചോടിനടന്നൊരാ...
കാലിചെറുക്കനാം കണ്ണന്റെ
ലീലയിലെന്നപോലെൻമനവുമലിയുന്നു
എന്റെ മുരളിയിലുമൊരു കാംബോജി നിറയുന്നു..
അന്നൊരിക്കലാ മേടവിഷുനിലാവത്തെൻ ഗ്രാമവഴിയിൽലൂടെ....
പ്രണയാർദ്രമൊരു കൃഷ്ണവിഗ്രഹം നെഞ്ചേറ്റി...
കണികാണാനെന്നൊരു വ്യാജേന
നിന്നെത്തിരഞ്ഞു ഞാൻ വന്നതും,
ഇരുളിലാമന്ദാരച്ചോട്ടിൽ നിന്നു ഞാൻ 'കാണികാണും' പാടുംനേരം
പൂമുഖ വാതിൽപഴുതിലൂടാ മുഖ, ശ്രീയൊളി കണ്ടതും...
ചരൽവഴികളിൽ കാലിടറാതൊരു ചോരനായ്
കാത്തേറെ നിന്നതും..
അണയാതെവെച്ച നിൻ റാന്തലിൻ പ്രഭയോരഭൗമരാഗമായെന്നിൽ നിറഞ്ഞതും...
ഇന്നലെയെന്നപോലെന്നും ഓർക്കുന്നു..ഞാൻ...
പകൽവഴികളിലൊക്കെയുമെൻമുന്നിൽ
വാമൂടിയ വായാടിയായി..നീ...
പേടമാൻ മിഴിയിണയിൽ നാണം ചാലിച്ചോടിമറഞ്ഞതും
കൈയെത്തും കണ്മറയത്തുനിന്നേറെ പറഞ്ഞതും ഇന്നലെയെന്നതുപോലെന്നും ഓർക്കുന്നു ഞാൻ..
ഓരോവിരൽമാർദ്ദവങ്ങളെ ഹൃദയങ്ങാൽ
പുല്കിനാം പ്രണയമാഘോഷിച്ചതും
ഒരു പൂവായ്‌വിരിഞ്ഞിന്നലെ കൊഴിഞ്ഞുപോയെന്നപോലെ...
എന്നും കാണുന്നു ഞാൻ..
മോഹഭംഗത്തിന്റെ ഹിമശൈലനിദ്രയിലുറഞ്ഞു പോയീ... ഞാനിന്ന്...
വരികതോഴീ നീയാവെള്ളിക്കസവാടചുറ്റി മധുചന്ദികപോലീവഴി വീണ്ടും...