പാലക്കാട്ടെ കാറ്റേന്തി കണ്ണൂരിലെത്തി നാടകത്തെ പ്രണയിച്ചവൾ.
- ഒപ്പീനിയന്‍
സ്വന്തം ലേഖകൻ
കലയുടെ പാലക്കാടൻ കാറ്റേറ്റു കൊണ്ട് വരരുചിയുടെ നാട്ടിൽ നിന്നും വളപട്ടണം കളരിവാതുക്കൽ ഭഗവതിയുടെ തിരുസന്നിധിയിൽ എത്തിച്ചേർന്ന ഒരു കലാകാരിയുണ്ട് ഗീതു കളരിവാതുക്കൽ. നാടകലോകത്തു ഡബ്ബിങ്ങ് ആർട്ടീസ്റ്റ് ആയി ആണ് ഗീതു വലതുകാൽ വെച്ചു കയറിയത് പിന്നീട് പ്രൊഫഷണൽ നാടക രംഗത്ത് അഭിനയവും വശം ഉണ്ടെന്നു തെളിയിച്ചു ഈ അഭിനേത്രി. ആയിരക്കണക്കിന് വേദികളിൽ ഗീതു വേഷമിട്ടു. കടാങ്കോട്ടു മാക്കത്തിലെ മാക്കം കാണികളുടെ മനസ്സിൽ വേദന കോറിയിട്ടാണ് ഗീതു തിമിർത്താടിയത്. പെരുംകളിയാട്ടം നാടകത്തിൽ രണ്ടു കഥാപാത്രങ്ങളെ ആണ് അവതരിപ്പിച്ചത്, ആരും കൊതിക്കുന്ന മണ്ണ്, ഓമനത്തിങ്കൾ, കുടിയേറ്റം, കണ്ണകി, ഭക്തമാർക്കണ്ടേയൻ, അമ്മ മഴക്കാറ്, മുഖങ്ങൾ, രുദ്ര ഇതിഹാസം, കാളീമഹാത്മ്യം, ഭൈരവചരിതം.. തുടങ്ങി അനേകം നാടകങ്ങളിൽ പ്രധാന വേഷത്തിൽ അരങ്ങിലെത്തി. കുഞ്ചിയമ്മക്ക് അഞ്ചു മക്കളാണ്, പാദസ്വരങ്ങൾ, മിച്ചം, ശലഭം, തിളക്കം, സുന്ദരി, രക്‌തപുഷ്പങ്ങൾ, കൂട്, നിറച്ചാർത്ത്, ചണ്ടാലി, കാണാക്കിനാവ്, കേളപ്പന്റ വീട, എയ് ഫോട്ടോ ് തുടങ്ങി നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചു ദൃശ്യമാധ്യമ രംഗത്തും തൻറ്റേതായ കഴിവ് തെളിയിച്ചു. ശബ്ദ നാടകങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ നാടകത്തിന് പുതുജീവൻ പകരാനും ഒരു കൂട്ടം നാടക സ്നേഹികളെ സകലകല എന്ന പേരിൽ കൂടെ നിർത്താനും ഗീതുവിന് കഴിഞ്ഞു. ഇമ്പ്രൂവൈസ്ഡ് നാടകങ്ങളെ കുറിച്ചു കേരളത്തിലെ നാടക പ്രവർത്തകർ ചർച്ച ചെയ്യാൻ തുടങ്ങുന്നതിനും മുൻപ്, ഒരു കൂട്ടം പ്രൊഫഷണൽ നാടകപ്രവർത്തകരെ അണിനിരത്തി ആധുനിക മാധ്യമങ്ങൾ വഴി ഗീതു നാടകം ചെയ്തു തുടങ്ങി. നിരവധി ശബ്ദനാടകങ്ങൾ ചെയ്യുകയും, എഴുതുകയും, സംവിധാനം ചെയ്തിട്ടുമുള്ള ഗീതു സാന്ദ്ര ക്രിയേഷന്റെ ബാനറിൽ മടിയനും കുടിയനും എന്ന പേരിൽ കോമഡി സീരിയലിലൂടെ സംവിധായിക ആകുന്നു. നർത്തകി കൂടി ആയ ഗീതു ക്ലാസിക്കൽ, സെമിക്ലാസിക്കൽ, കരകകാട്ടം എന്നിവ പഠിപ്പിക്കുന്നതിനു ദേവി നൃത്തവിദ്യാലയം എന്നെ പേരിൽ ഒരു നൃത്ത വിദ്യാലയവും നടത്തുന്നു.
മക്കൾ ധന്യ,നീതു,ദിവ്യ ,നിഖിൽ.