ശാന്തന് ആദരവായി മരണ മുറിയിൽ നിലക്കാത്തത് അരങ്ങിലെത്തി.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോഴിക്കോട്: അവർ കഥാപാത്രങ്ങളായി ഇറങ്ങിവന്നു. കഥയും നാടകവുമായി അവനൊപ്പം കൂടിയവർ. നാടകം പകർത്തിയെടുത്ത ജീവിതങ്ങൾ. ജീവിതം പകർന്ന കഥാ പാത്രങ്ങൾ. എഴുതാൻ ബാക്കി വച്ച കഥകൾ. ടൗൺഹാളിന്റെ അരങ്ങിൽ അവർ കലഹിച്ചു. മതിവരാത്ത ഓർമകൾക്ക് മുന്നിൽ കണ്ണീർ പൊഴിച്ചു. നാടക പ്രതിഭ എ ശാന്തകുമാർ അനുസ്മരണത്തിന്റെ ഭാഗമായി അരങ്ങേറിയ "മരണമുറിയിൽ നിലയ്ക്ക്ക്കാത്തത് നാടകം ശാന്തന്റെ നാടക ജീവിതത്തിനുള്ള ആദരവായി.
ശാന്തകുമാർ അനുസ്മരണ ചടങ്ങിന്റെ ഭാഗമായുള്ള ആലോചനകളിലേക്ക് അദ്ദേഹം രൂപം നൽകിയ കഥാപാത്രങ്ങൾ കട ന്നുവരുന്നിടത്താണ് നാടകത്തിന്റെ തുടക്കം. സമകാലിക ജീവിതാവസ്ഥകളോട് അവർ വിവിധ രീതിയിൽ സംവദിക്കുന്നു. ഒടുവിൽ അനുസ്മരണ ചടങ്ങിൽ തിരരശ്ശീല വീഴുന്നത്. ശാന്തൻ എത്തുന്നതോടെ നാടകം തീവ്രമാകുന്നു. മരണത്തെ കാത്തുകിടക്കുമ്പോൾ അതിന് വഴങ്ങാതെ ഒരിക്കൽക്കൂടി നാടകകാരനായി ജീവിക്കാൻ അവസരം നൽകണമെന്ന് അഭ്യർഥിക്കുന്ന കഥാപാത്രം നോവുന്ന കാഴ്ചയാകുന്നു. പെരിങ്കൊല്ലൻ അരങ്ങിൽ എത്തി.
'പെരുങ്കൊല്ല'നിലെ അരവിന്ദൻ എന്ന കഥാപാത്രം തന്റെ ഛേദിക്കപ്പെട്ട ചൂണ്ടുവിരൽ അന്വേഷിച്ച് നാടകകൃത്തിനെ തേടിവരുന്നു. "നിനക്കു ഞാൻ ചൂണ്ടുവിരൽ നൽകാം. മരിച്ചാലും അത് നിനക്കു വേണം. അനീതിക്കെതിരെ ചൂണ്ടുവാൻ' എന്ന പ്രഖ്യാപനത്തോടെയാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.
റിമംബറൻസ് തിയറ്റർ ഗ്രൂപ്പാണ് നാടകം അരങ്ങിലെത്തിച്ചത്. ശശിധരൻ നടുവിലാണ് നാടകത്തിന്റെ രംഗരൂപവും സംവിധാനവും. ശാന്തന്റെ പത്തോളം നാ ടകങ്ങളിലെ രംഗങ്ങളും അറുപതോളം കഥാപാത്രങ്ങളും അരങ്ങിലെത്തി. സത്യജിത്ത്, പി.ടി മനോജ്, ഗോപി, സുമേഷ് തുടങ്ങിയവരുടെ വേഷ പകർച്ച വ്യത്യസ്ഥമായി.