സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം; `ധബാരി ക്യുരുവി'യെ അന്തിമ ജൂറിക്ക് വിട്ടുനൽകിയില്ല, പ്രതിഷേധവുമായി സംവിധായകന് പ്രിയനന്ദനന്‍
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രാഥമിക ജൂറി പ്രിയനന്ദനൻ ഗോത്രഭാഷയിൽ ഒരുക്കിയ `ധബാരി ക്യുരുവിയെ അന്തിമ ജൂറിക്ക് വിട്ടുനൽകിയില്ല, പ്രതിഷേധവുമായി ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് കൂടിയായ സംവിധായകന്‍ പ്രിയനന്ദനന്‍ രംഗത്ത്.
തന്റെ ചിത്രം തഴഞ്ഞതിനെതിരെ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന്പ്രിയനന്ദനന്‍ പറഞ്ഞു.
ലോകസിനിമയിൽ തന്നെ ആദ്യമായി ഗോത്രവര്‍ഗ്ഗത്തിൽപ്പെട്ടവര്‍ മാത്രം അഭിനയിക്കുന്ന സിനിമയാണ് `ധബാരി ക്യുരുവി'.
ഇരുള ഭാഷയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ആദിവാസി മേഖലയായ അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
സമൂഹത്തിലെ അടിത്തട്ട് വിഭാഗമായ ഒരു കീഴാള ചിത്രമാണ് ധബാരി ക്യുരുവി. ചലച്ചിത്ര പുരസ്‌ക്കാര സമിതിയുടെ പ്രാഥമിക ജൂറി സിനിമ കണ്ടുഎന്നാൽഅന്തിമ ജൂറിയുടെ മുന്നിൽ ചിത്രം എത്തിയിട്ടില്ല ആ നടപടി ഗുരുതരവീഴ്‌ചയാണ്