മുൻ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ജോസ് ജോർജ്ജ് വിടവാങ്ങി.
- ഫെയിസ്ബുക്ക് പോസ്റ്റ്
ഒ.അജിത്കുമാർ
മുൻ സംഗീത നാടക അക്കാദമി സക്രട്ടറി ജോസ് ജോർജിനെ നാടക പ്രവർത്തകനും തിയേറ്റർ ഫോട്ടോഗ്രാഫറുമായ ഒ.അജിത്ത് കുമാർ അനുസ്മരിക്കുന്നു.
സ്ക്കൂൾ ഓഫ് ഡ്രാമയിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ് ജോസ് ജോർജ്ജ് അവിടെ വയലാ വാസുദേവൻ പിള്ള സാറിൻ്റെ കീഴിൽ ഗവേഷണ വിദ്യാർത്ഥിയായി വന്നത്.. ഞങ്ങൾ ഹോസ്റ്റലിലെ അന്തേവാസികളും .. പിന്നീട് ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് യു.എസി. ലേക്ക് ഉപരിപഠനത്തിന് പോയി.. തിരിച്ചു വന്ന് കോളേജ് അദ്ധ്യാപകനായിരിക്കെ കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി കുറഞ്ഞ വർഷം ജോലി ചെയ്തു.ടി.എം.ജേക്കബ് സാംസ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന കാലത്താണെന്നാണ് ഓർമ്മ.. കാവാലം നാരായണപണിക്കർ ചെയർമാനായിരുന്ന കാലം..
പിന്നീട് ഞാൻ സ്ക്കൂൾ ഓഫ് ഡ്രാമയിൽ ഗവേഷണ വിദ്യാർത്ഥിയായിരിക്കെ വിസിറ്റിംഗ് പ്രൊഫസറായി ക്ലാസ്സെടുക്കാനെത്തിയിരുന്നു അദ്ദേഹം.. ആനുകാലികങ്ങളിൽ രംഗകലാ സംബന്ധിയായതും ചിഹ്നവിജ്ഞാനീയ വിഷയവുമായി ബന്ധപ്പെട്ടും പഠനങ്ങൾ എഴുതാറുണ്ട്. 2020 ജൂലൈ ലക്കം 'ഭാഷാപോഷിണി'യിൽ ലോക നാടകാചാര്യൻ ഫിലിപ്പ് സിറിലിയെക്കുറിച്ചെഴുതിയ ദീർഘമായ ലേഖനമാണ് അവസാനമായി പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് തോന്നുന്നു...
മുപ്പതോളം വർഷത്തെ ബന്ധമാണ് ജോസ് ജോർജ്ജിൻ്റെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്.. അന്താരാഷ്ട്ര നാടകോത്സവങ്ങളിൽ (itfok)എല്ലാ വർഷവും മുടങ്ങാതെ ഏതെങ്കിലും ദിവസങ്ങളിൽ എത്താറുണ്ടായിരുന്നു.. ഏറെ വർഷത്തോളം വൃക്കരോഗത്താൽ ബുദ്ധിമുട്ടിയിരുന്നു...
അദ്ദേഹത്തിൻ്റെ വേർപാടിൽ ഏറെ ദുഃഖിക്കുന്നു... ആദരാഞ്ജലികൾ...