കടശ്ശിക്കളി ആധിപത്യത്തിൽ നിന്നുള്ള മോചനം ആഗ്രഹിക്കാം, എന്നാലും ജീവിതം തന്നെ വ്യർത്ഥം
- ഒപ്പീനിയന്‍
എ. സെബാസ്റ്റ്യൻ
ദുരന്ത ഭൂമിയിൽ നിന്നും ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ പരസ്പരം കാണാത്ത ബന്ധങ്ങളിൽ കുരുങ്ങി കിടക്കുന്ന ജീവിതങ്ങളുടെ വ്യർത്ഥ ചിത്രം. തൻ്റെ സ്വാർത്ഥതക്കായി എല്ലാം അടക്കി ഭരിക്കുന്നവൻ്റെ കഥ. കുടുംബമെന്ന ഉദാത്ത സങ്കൽപ്പത്തെ പൊളിച്ചടക്കി കൊണ്ട് എല്ലാം നഷ്ടപ്പെടുമ്പോൾ ആ നഷ്ടങ്ങളെ പ്രതി സ്വന്തം അച്ഛനോടും അമ്മയോടും പരിചാരകനോട് പെരുമാറേണ്ടി വരുന്ന ഗതികേടിൽ നിന്നും ജീവിതമെന്നത് അസംബന്ധമെന്ന് കാണിച്ചു തരുന്നു. എന്തെല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥ. എല്ലാം ഇട്ടെറിഞ്ഞു പോകുവാൻ ആഗ്രഹിക്കുമ്പോഴും പുറത്ത് കടക്കുവാനാകാതെ ക്ലോവ്. അച്ഛനെയും അമ്മയേയും നന്നായി ദ്രോഹിക്കുമ്പോഴും അങ്ങനെ ചെയ്യേണ്ടി വരുന്നതിലെ ദുഃഖം. ജീവിതമെന്നത് അസംബന്ധമെന്ന് പറയുന്നു. തന്നെ ജനിപ്പിച്ചത് എന്തിന് എന്ന് ചോദിക്കുമ്പോൾ നീ എനിക്ക് പിറന്നത് എന്തിന് എന്ന മറു ഉത്തരം. നമ്മൾ എത്ര താലോലിക്കുമ്പോഴും ഒരു പ്രശ്നം വരുമ്പോൾ ബന്ധങ്ങളിൽ വിള്ളൽ വീഴുമെന്ന് തന്നെയാണ് പറയുന്നത്. പവിത്രമായ പിതൃ പുത്ര ബന്ധമെന്നത് നല്ല കാലത്ത് മാത്രം സംഭവിക്കേണ്ടതാണെന്നും അവർ തമ്മിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ ഈ പവിത്രമായ ബന്ധം മുറിയുന്നുവെന്ന് തന്നെയാണ് പറയുന്നത്. പവിത്ര ബന്ധത്തിൻ്റെ അതിർ വരമ്പ് പ്രശ്നങ്ങൾക്ക് മുൻപ് വരെ എന്നാണ് അടി വരയിടുന്നത്. ഇത് എല്ലാക്കാലത്തും കുടുംബങ്ങളിൽ സംഭവിക്കുന്നത്. മേയ്ക്കപ്പ് ചെയ്ത് മാഞ്ഞു പോകുവാൻ ഒന്നും വേണ്ടയെന്ന് പറയുമ്പോൾ നമ്മൾ ഉയർത്തി കൊണ്ട് വരുന്ന ഒരു കൂരയ്ക്ക് കീഴിൽ വരുന്നത് ബന്ധത്തിനുമപ്പുറം പച്ച മനുഷ്യനായി മാറി പരസ്പരം കടിച്ച് കീറേണ്ടി വരുന്നുണ്ട് എന്ന് തന്നെയാണ് പറയുന്നത്. താലോലിക്കൽ നല്ല സമയത്ത് മാത്രമേ നടക്കു. നമ്മൾ എത്രമാത്രം വിശ്വാസ്യതയോടെ ജീവിക്കുമ്പോഴും എവിടെ വേണമെങ്കിലും പച്ച മനുഷ്യനായി മാറുവാൻ അധികം സമയം വേണ്ടി വരില്ല. അത് മാത്രമാണ് ജീവിതമെന്ന് പറയുന്നിടത്ത് നാടകം അവസാനിക്കുന്നു. മികച്ച പ്രകടനമാണ് നാല് കഥാപാത്രങ്ങൾക്കും ജീവൻ നൽകിയവരിൽ നിന്നും ലഭിച്ചത്. സംവിധാനം നിർവഹിച്ചു സിദ്ധാർത്ഥ്. ആറിന് അഭിമാനിക്കാവുന്ന നാടകമായി കടശ്ശിക്കളി മാറി. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല നാടക വിഭാഗം നടത്തുന്ന നാടകോത്സവം ദി എംപ്റ്റി സ്പോസിൻ്റെ രണ്ടാം ദിവസമാണ് സാമു വെൽ ബക്കറ്റിൻ്റെ എഡൻസ് ഗെയിംമിൻ്റെ സ്വതന്ത്ര ആ വിഷ്ക്കാരമായ കടശ്ശിക്കളി അരങ്ങേറിയത്. വരും ദിനങ്ങളിൽ 11,12,13,14 തിയതികളിൽ വൈകുന്നേരം 7 മണിക്ക് നാടക അവതരണമുണ്ട്. 11-ാംതിയതി രഞ്ജിത് വി ചന്തു സംവിധാനം ചെയ്യുന്ന ജണ്ട എന്ന നാടകവും 12-ാം ഐശ്വര്യ മധു സംവിധാനം ചെയ്യുന്ന പ്രാതലിന് മുൻപ്, 13-ാം തിയതി കമ്പനി എച്ചിൻ്റെ സംവിധാനത്തിൽ ദി ഓഡിഷ്യനും സമാപന ദിവസമായ 14-ാം തിയതി അനന്തു സംവിധാനം ചെയ്യുന്ന ദി സൂ സ്റ്റോറിയോടെ ദ എംപാറ്റി സ്പേസിന് തിരശീല വീഴും.