യുവപ്രതിഭകളെ അവഗണിച്ച് പു.കാ.സ.
- ഫെയിസ്ബുക്ക് പോസ്റ്റ്
വണ്ടാനത്ത് ഒരു കലാകാരി കൂടിയുണ്ടല്ലോ സാറമ്മാരെ.... പേര് മാളു. നാട്ടുകാരും വീട്ടുകാരുമൊക്കെ എതിർത്തിട്ടും കല പിന്തുടരുകയും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനത്തിൽ ബിരുദം നേടുകയും ചെയ്തു. കേരളം മുഴുവൻ ആഘോഷിക്കുന്ന കക്കുകളി നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ തനത് പാവകളി നാടക സംഘത്തിന്റെ കോ ഫൗണ്ടറാണ്. കഴിഞ്ഞ ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗത്തിൽ സംവിധാനം ചെയ്ത നാടകത്തിലൂടെ ഈ സമ്മേളനം നടക്കുന്ന സ്കൂളിനു മത്സരത്തിൽ ഒന്നാം സ്ഥാനം നേടികൊടുത്തു. കല പ്രൊഫഷനാക്കുകയും അരങ്ങിലും പിന്നണിയിലുമായി നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്നു. പ്രതിഭയാകാനും നിങ്ങളുടെ ആദരം ഏറ്റുവാങ്ങാനും ഈ നേട്ടങ്ങളൊന്നും മതിയാവില്ലായിരിക്കും അല്ലേ? ആദരിക്കപ്പെടാനുള്ള കൊതി കൊണ്ടൊന്നുമല്ല, കേരളം മുഴുവനും എന്നെയും എന്റെ കലാവിഷ്കാരങ്ങളെയും ചേർത്ത് പിടിക്കുകയും സപ്പോർട്ടാവുകയും ചെയ്യുമ്പോൾ, സ്വന്തം നാടും അവിടുത്തെ കലാസാംസ്‌കാരിക മേലാളന്മാരും എന്നെ എത്ര വേഗം മറക്കുകയും അവഗണിക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവിലും വേദനയിലും നിന്നാണ് പറയേണ്ടി വരുന്നത്. സ്വയം പ്രതിഭയെന്ന് പറയുന്നത് വളരെ ബോർ ആണെന്നറിയാം, പക്ഷേ ഇത്ര പ്രകടമായി ഇടപെടലുകൾ നടത്തിക്കൊണ്ടിരുന്നിട്ടും എന്നെ കണ്ടില്ലെന്ന് നടിക്കുമ്പോൾ എനിക്കെങ്ങനെ പറയാതിരിക്കാനാവും? കാരണം ഇതെല്ലാം ഓരോ അടയാളപ്പെടുത്തലുകൾ കൂടിയാണല്ലോ... ആ അടയാളപ്പെടുത്തലിൽ എന്റെ സ്ഥാനം നിങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കാൾ എത്രയോ മുകളിലാണെന്ന ധൈര്യത്തോട് കൂടി, ആദരിക്കപ്പെടുന്ന എല്ലാ കലാകാരന്മാർക്കും കലാപരിപാടികൾക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
നോട്ട : ഒരു 'പുരോഗമന സംഘ' പരിപാടിക്ക് ഇതിലും മിഖച്ച ഉദ്ഘാടകൻ സ്വപ്നങ്ങളിൽ മാത്രം വരൂ നമുക്ക് ഇരുട്ടിനെ ഇല്ലാതാക്കി നാടിനെ വെളിച്ചത്തിലേക്ക് നയിക്കാം...