പ്ലാച്ചിമട സമരനായിക കന്നിയമ്മാള്‍ അന്തരിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പാലക്കാട്: പ്ലാച്ചിമട സമരനായിക കന്നിയമ്മാൾ അന്തരിച്ചു. പാലക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു.
പ്ലാച്ചിമട കോളക്കെതിരായ സമരത്തിൽ ഏറ്റവും കൂടുതൽ സമരപ്പന്തലിൽ സത്യാഗ്രഹം അനുഷ്ഠിച്ച സമരപ്രവർത്തകയാണ്. കോളക്കമ്പനി പിടിച്ചെടുക്കൽ സമരത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
മയിലമ്മയോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചാണ് കന്നിയമ്മാളും പ്ലാച്ചിമട സമരത്തിന്റെ മുൻനിരയിലേക്കെത്തുന്നത്. പിന്നീട് പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ലിന് അനുമതി തേടി ഡൽഹിയിൽ നടത്തിയ പാർലമെന്റ് മാർച്ചിലും കന്നിയമ്മാൾ പങ്കെടുത്തിരുന്നു.
രാഷ്ട്രീയ സ്വാഭിമാൻ ആന്തോളൻ ഏർപ്പെടുത്തിയ 2017 സ്വാഭിമാൻ പുരസ്കാരത്തിന് കന്നിയമ്മാൾ അർഹയായി. ദുർബലജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത് പരിഗണിച്ചാണ് കന്നിയമ്മാളിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.