ഹ്യൂമൺ ഫാക്ടിൽ തെളിയായത്
എ. സബാസ്‌റ്റ്യൻ
ലക്ഷ്യമില്ലാതെ വെടിയുതി ർത്താൽ എന്താ സംഭവിക്കാ? അത് തന്നെയായിരുന്നു നാലാം തൂണിനെ വിമർശിക്കുന്ന നാടകമെന്ന് പ്രേക്ഷകരോട് നേരത്തെ പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു. എന്ന് തോന്നി. ഈ സമൂഹത്തിൽ ചോദ്യം ചെയ്യുന്ന വരെ കണ്ണെടുത്താൽ കണ്ട് കൂടെ എന്നൊരു ചൊല്ലുണ്ട് അതാണ് ഓർമ്മയിൽ വരുന്നത്. നാടകത്തിന് എന്തും വിഷയമായി സ്വീകരിക്കാം. ആ സ്വീകരിച്ച വിഷയം എങ്ങനെ ഭംഗിയായി പ്രേക്ഷകരിലേക്ക് പകർന്ന് കൊടുക്കാമെന്നാണ് നാടക രചയിതാവും സംവിധായകനും അഭിനയിക്കുന്നവരും സങ്കേതിക പ്രവർത്തകരും ചേർന്ന് ഒരു പോലെ ആഗ്രഹിക്കുന്നത്. നാലാം തൂണും മൂന്നാം തൂണും മാത്രമുള്ളു പ്രശ്നക്കാർ എന്ന് പറഞ്ഞു വെയ്ക്കുമ്പോൾ ഇതിന് നേതൃത്വം നൽകുന്നവരെ എന്ത് കൊണ്ട് ഒഴിവാക്കി എന്ന ചോദ്യം ഉയർന്ന് വരുന്നത്.
നാലാം തൂണ് ഭരിക്കുന്നവർക്കെതിരെ പറയുന്നു എന്ന് പറയുന്നതിലെ വാസ്തവം എന്താണ്. അത് ആര് ഭരിച്ചാലും അങ്ങനെ തന്നെയല്ലേ ചെയ്യുന്നത്.
ജനം തെരുവിൽ നേരിടുമെന്ന് പറയുമ്പോൾ അത് ഇവർക്ക് മാത്രമേ ബാധകമാവുകയുള്ളു.
പക്ഷം പിടിച്ചു കൊണ്ട് നേരിടുമ്പോൾ അതിൽ നിന്നും സ്വാഭാവികത ചോർന്ന് പോകും. വിഷ്വൽ ട്രീറ്റ്മെൻ്റിനെ കൂട്ട് പിടിച്ചിട്ടും നാടകം വേണ്ടത്ര രീതിയിൽ മുന്നേറിയില്ല.
അഞ്ചാം തൂണെന്ന സങ്കൽപ്പവുമായി ജനത്തെ മുന്നിൽ നിറുത്തി നാടകം പക്ഷം പിടിക്കാതെ, മുഖം നോക്കാത്തെ നാടകം മുന്നോട്ട് പോയിരുന്നെങ്കിൽ എന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിക്കുന്നിടത്താണ് നാടകം പരാജയപ്പെടുന്നത്. നമുക്ക് ആരെയും വിമർശിക്കാം അത് വിശ്വസിപ്പിക്കാൻ ലോജിക്ക് വേണ്ടി വരും.
എന്തായാലും ഈ പരിശ്രമത്തെ പൂർണ്ണമായി 'തള്ളിക്കളയേണ്ടതില്ല. നാടകകൾ പിറക്കട്ടേ അതിൻ്റെ വെളിച്ചത്തിൽ 'അരങ്ങുണരട്ടേ.
ഹ്യൂമൺ ഫാക്ടർ എന്ന നാടകത്തെ അതിൻ്റെ പൂർത്തീകരണത്തിനായി രചനയും സംവിധാനവും നിർവ്വഹിച്ച കെ.അലിയാരുടെ പരിശ്രമത്തെ മാനിക്കേണ്ടത് തന്നെയാണ്.