രംഗചേതന Live 22 ഇന്ന് ഒക്ടോബർ 11 വൈകീട്ട് 6 ന് പ്രശസ്ഥ പുല്ലാങ്കുഴൽ കലാകാരൻ ഗിന്നസ് മുരളി നാരായണൻ്റെ തളിക്കുളത്തെ വീട്ടിൽ നിന്ന്. അതിഥി: ബാലചന്ദ്രൻ വടക്കേടത്ത്.
- ഫെയിസ്ബുക്ക് പോസ്റ്റ്
സാംസ്കാരിക ലേഖകൻ
സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനനം. ചിത്രകാരനും ശില്പിയും നാദസ്വര വിദ്വാനുമായ നാരായണൻ അച്ഛൻ, അമ്മ - തങ്കമണി, സംഗീതത്തിലെ ബാലപാഠങ്ങൾ പിതാവിൽ നിന്ന് ഹൃദിസ്ഥമാക്കുകയും “മണപ്പുറത്തെ പൊന്ന് എന്ന് പ്രശസ്തി നേടിയ ഏങ്ങണ്ടിയൂർ കൃഷ്ണൻകുട്ടി ആശാനിൽ നിന്നും ഗുരുകുല സമ്പ്രദായത്തിൽ ശിക്ഷണം നേടുകയും ചെയ്തു. കോമാട്ടിൽ ശാന്ത ടീച്ചർ, കലാമണ്ഡലം വാസുദേവ പണിക്കർ, കലാ മണ്ഡലം രാജീവ് കുമാർ, എൻ.കെ. മധുസൂദനൻ എന്നിവർ ഉപഗുരുക്കന്മാരാണ്. 31 വർഷമായി സംഗീത രംഗത്ത് സജീവ പ്രവർത്തകനാണ്. കർണാടിക്, ഹിന്ദുസ്ഥാനി, പാശ്ചാത്യം, നാടോടി, സിനിമ എന്നീ സംഗീതശാഖകളെ തനതായ താളവാദ്യ ഉപകരണങ്ങളുടെ അകമ്പടിയോടെ സമന്വയിപ്പിച്ച് ഒരേ സമയം ഓടക്കുഴലിലൂടെ അവതരിപ്പിച്ച ആദ്യ കലാ കാരൻ എന്ന ബഹുമതി ലോകസംഗീത ചരിത്രത്തിൽ തന്നെ മുള്ളിനാരായണന് മാത്രം അവകാശപ്പെട്ടതാണ്. ജർമ്മനി, കാനട, ഫിൻലാന്റ്, എാണിയ, യു.എ.ഇ., സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ പ്രശസ്ത കലാകാരന്മാർക്കൊപ്പം പുല്ലാങ്കുഴൽ വായിച്ചിട്ടുണ്ട്. സംഗീ തസംവിധായകനും ഗായകനും ചിത്രകാരനുമാണ്. 2002 ലെ നവാഗത പ്രതിഭ പുരസ്ക്കാരം നേടിയ മൺകോലങ്ങൾ എന്ന സിനിമയ്ക്കുവേണ്ടി മധുദേവ് സംഗീതം നൽകിയ വളരെ വ്യത്യസ്തമായ മൂന്ന് ഗാനങ്ങൾ ആലപിച്ച് ജൂറിയുടെ പ്രത്യേക പ്രശംസ നേടുകയുണ്ടായി.
ലോകപ്രശസ്ത നർത്തകിമാരായ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, സ്വപ്ന സുന്ദരി, മഞ്ജു വാരിയർ, തുടങ്ങി ഒട്ടനവധി നർത്തകിമാരുടെ സംഗീതവിഭാഗത്തിലും പ്രവർത്തിച്ചു വരുന്നു. കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ഒ.എൻ.വി.സംഗീത പ്രതിഭ പുരസ്കാര സമർപ്പണ ചടങ്ങിൽ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ "വേനൽമഴ' എന്ന ഫ്യൂഷൻ പ്രോഗ്രാം കണ്ട് പ്രശസ്ത പിന്നണി ഗായിക വാണി ജയറാം തന്റെ കഴുത്തിലെ സ്വർണ്ണമാല ഊരി അണിയിച്ച് സന്തോഷവും ആദരവും പ്രകടിപ്പിക്കുകയുണ്ടായി.
'റെയ്ക്കി'യിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. ഏഷ്യൻ റെക്കോർഡ് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് എന്നിവയ്ക്കുപുറമെ രവീന്ദ്രൻ സ്മാരക സംഗീതരത്ന പുരസ്കാരവും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി കർമ്മരത്ന പുരസ്കാരവും കലാ-സാംസ്കാരിക -സാമൂഹ്യ രംഗങ്ങളിലെ നിസ്വാർത്ഥ സേവനത്തെ മാനിച്ച് ഡോ. ബി.ആർ. അംബേദ്കർ കലാശ്രീ ദേശീയ പുരസ്കാരവും നൃത്ത സംഗീത രംഗത്ത് നൽകിയ സംഭാവനകൾക്കായി നൃത്താഭിനയസംഗീത കലാ ശ്രേഷ്ഠ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. 27 മണിക്കൂറും 10 മിനിറ്റ് 45 സെക്കൻ്റ് തുടർച്ചയായി പുല്ലാങ്കുഴൽ വായിച്ചാണ് നിലവിലുണ്ടായിരുന്ന ലണ്ടന്റെ റെക്കോർഡിനെ മറികടന്ന് ഗിന്നസിൽ ഭാരതത്തിന്റെ റെക്കോർഡ് സ്ഥാപിച്ചത്. ലോകനന്മയ്ക്കായി ആന്ധ്രയിലെ വരദയപാളയം ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന വേൾഡ് വൺനെസ് യൂണിവേഴ്സിറ്റിയിൽ 14 കൊല്ലമായി വിദ്യാർത്ഥിയും സജീവ പ്രവർത്തകനുമാണ്. സംഗീത അഭിരുചിയുള്ള നിർധനരായ കുട്ടികൾക്കായി “വൺനെസ്” എന്ന പേരിൽ സംഗീത വിദ്യാലയം നടത്തിവരുന്നു.
2019 ൽ മാനവ സൗഹാർദ്ദം, ലോക സമാധാനം എന്നീ മഹദ് സന്ദേശങ്ങളെ ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതിനായി 108 മണിക്കൂർ തുടർച്ചയായി പുല്ലാങ്കുഴലിൽ സംഗീത മഹായാനം തൃശൂരിൽ നടത്തിയീട്ടുണ്ട്. സംഗീതത്തെ തൻ്റെ ജീവവായു പോലെ പ്രണയിയ്ക്കുന്ന പ്രിയ കലാകാരനെ അഭിമാനത്തോടെ രംഗചേതന ലൈവിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
ഭാര്യ - ശെൽവം.
മക്കൾ - ഭവപ്രിയ, ദേവപ്രിയ, ശിവപ്രിയ
വിലാസം : തൊഴുത്തും പറമ്പിൽ വീട്, പി.ഒ. തളിക്കുളം, തൃശൂർ-680569
ഫോൺ : 9847637002, 9847535892.
E.mail: This email address is being protected from spambots. You need JavaScript enabled to view it.