നൃത്തമാടി അഭിനയിച്ച് കോറിയോഗ്രാഫി ചെയ്ത് പഠിപ്പിച്ച് എഴുതി കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭ സൗമ്യ റിന്റോ
എ. സെബാസ്റ്റ്യൻ
അങ്കമാലി : ഏറെ ഇഷ്ടമുള്ള കാര്യം ചെയ്യുവാന്‍ കഴിയുക എന്നത് എല്ലാവര്‍ക്കും വന്നു ചേരുന്നതല്ല. ജീവിതത്തിന്റെ കൂടെ നൃത്തത്തെ കൂട്ടിയ നര്‍ത്തകിയാണ് സൗമ്യ റിന്റോ. ഡാന്‍സിനെ ഉപവസിച്ച് ആട്ടമല്ലാതെ ജീവിതമില്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ച നര്‍ത്തകിയാണ് സൗമ്യ. നൃത്ത വേദിയില്‍ തകര്‍ത്താടിയ ശേഷം ജീവിതത്തിലേക്കെത്തുമ്പോള്‍ നൃത്ത അദ്ധ്യാപികയായി ഡീപോള്‍ സ്‌കൂളില്‍ എട്ട് വര്‍ഷം കുട്ടികളെ പഠിപ്പിക്കുമ്പോള്‍ നിരന്തരമായ സാധനയിലൂടെ സൗമ്യയും പരുവപ്പെടുകയായിരുന്നു. നൂറിലധികം വിദ്യാര്‍ത്ഥികളുടെ ഗുരുവായി, അവരുടെ പ്രിയപ്പെട്ട നൃത്താദ്ധ്യാപികായി തിളങ്ങുവാന്‍ കഴിയുക എന്നത് ആരും കൊതിക്കുന്നതാണ്. യഥാര്‍ത്ഥ കലാകാരി ഒന്നില്‍ മാത്രം തറഞ്ഞ് നില്‍ക്കാതെ എല്ലാ മേഖലയിലും കഴിവ് തെളിയിക്കുവാന്‍ കിട്ടുന്ന അവസരം വിനിയോഗിക്കുമ്പോഴാണ് ബഹുമുഖ പ്രതിഭയിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്. നാട്യവഴിയിലൂടെ സഞ്ചരിക്കുമ്പോഴും അതിന് പൂരകമായി അഭിനയ കളരിയിലേക്കും കാലെടുത്ത് വെയ്ക്കാന്‍ കിട്ടുന്ന അവസരമെന്നത് നൃത്തം കണ്ട് അഭിനയത്രിയെ തിരിച്ചറിയുന്നിടത്ത് നിന്നുമാണ്. അങ്ങനെ എന്റെ മകള്‍ എന്ന ചെറിയ സിനിമയിലൂടെ അഭിനയ രംഗത്ത് ഹരിശ്രീ കുറിച്ചപ്പോള്‍ അതിലൂടെ മുക്താണ്ഡം പ്രശംസം നേടുവാന്‍ കഴിഞ്ഞു. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് മൂവി ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒട്ടനവധി പേരുടെ പ്രശംസക്ക് പാത്രമായി. അഭിനയത്തിനുമപ്പുറം കോറിയോഗ്രാഫി ചെയ്യുവാന്‍ ഉത്തരവാദിത്വത്തോടെ ഫാ.ബിനോജ് മുളവരിക്കല്‍ ഏല്‍പ്പിക്കുമ്പോള്‍ ക്രൂശിതനെ ഉദ്ധിതനെ എന്ന മ്യൂസിക് ആല്‍ബത്തിലൂടെ കോറിയോഗ്രാഫിയുടെ പുതിയൊരു തലമാണ് തീര്‍ത്തത്. ഇതിലൂടെ ഇനിയും നിരവധി അവസരങ്ങള്‍ തേടി എത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അര്‍പ്പണത്തോടെ എന്ത് ചെയ്താലും അതിന് റിസല്‍റ്റ് ഉണ്ടാകുമെന്ന സത്യമാണ് വെളിപ്പെടുന്നത്. കലാമത്സരങ്ങളില്‍ വിധികര്‍ത്താവായി മത്സര വേദികളില്‍ സജീവമാണ്. ഇതെല്ലാം ഗുരുക്കളായ മണ്‍മറഞ്ഞുപോയ കലാമണ്ഡലം ഗോപിനാഥും, ചേര്‍ത്തല ചന്ദ്രിക, ചേര്‍ത്തല മുരളീയുടെയും കൃപാകടാക്ഷം കൊണ്ടാണ് ഉയരങ്ങളിലേക്ക് കയറുവാന്‍ വെളിച്ചമാകുന്നത്. വന്ന വഴി മറക്കാതെ മുന്നോട്ട് കുതിച്ചത്തിന്റെ വലിയ വിജയമാണിതെന്ന് സൗമ്യ വിശ്വസിക്കുന്നു. നൃത്തം, അഭിനയം, മോഡലിംഗ്, എഴുത്ത് ഈ രംഗത്ത് ബഹുമുഖ പ്രതിഭയായി ശോഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.