നാടക പ്രവർത്തകൻ സുരേന്ദ്രനുണ്ണിയുടെ മരണം ചികിത്സാ പിഴവ് കാരണം. സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്
- ഫെയിസ്ബുക്ക് പോസ്റ്റ്
നാടക പ്രവർത്തകൻ സുരേന്ദ്രനുണ്ണിയുടെ മരണം മതിയായ ചികിത്സ ലഭിക്കാതെയെന്ന് പരാതിയുമായി സഹോദരൻ.
ശ്രീരാജേന്ദ്രന്റെ സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം
ഏട്ടൻ യാത്രയായി.. മരണം രംഗ ബോധമില്ലാത്ത കോമാളിയാണെന്ന് എല്ലാം വാക്കുകൾ കൊണ്ട് പറയാം പക്ഷെ ചില ശ്രദ്ധകുറവുകൾ. തീരാ വേദന ആകുന്ന സന്ദർഭങ്ങൾ വേദനാ ജനകമാണ്.. പാലക്കാട് നിന്നും കുറ്റിപ്പുറത്തെക്കുള്ള യാത്രയിൽ ട്രെയിൻ ഇറങ്ങി നെഞ്ചു വേദന അനുഭവപെട്ടതിനെ തുടർന്ന് കുറ്റിപ്പുറം ഗവണ്മെന്റ് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഡോക്ടർ എഴുതി കൊടുത്തലിസ്റ്റ് ആണ് ഇത് ഞാൻ മനസിലാകുന്നത്. Pantop injection, Gas Tablet ആണ് കൊടുത്തതു. കാർഡിയോ mayoppathi. എന്ന എന്നാ ഹാർട്ട് പ്രോബ്ലം ഉള്ള ആൾക്ക്. ഒരു ഡോക്ടർ ECG എടുക്കേണ്ടത് അല്ലെ.. BP കാണിക്കുന്നത് 60/90ആണു അതും പ്രോബ്ലം അല്ലെ. അല്ലെങ്കിൽ വേറെ ഹോസ്പിറ്റൽ റെഫർ ചെയ്യേണ്ടത്അല്ലെ.. ഇതൊന്നും ചെയ്യാതെ വീട്ടിലേക്ക് തിരിച്ചയച്ചു.1മണിക്കൂർനു ശേഷം. ഏട്ടൻ മരണപെടുന്നു. കുറ്റപ്പെടുത്തുക അല്ല എങ്കിലും പറയുന്നു ആ ഡോക്ടർ ഒന്നുകെയർ ചെയ്തിരുന്നു എങ്കിൽ. സുരേന്ദ്രനുണ്ണി എന്നാ മനുഷ്യ സ്നേഹി, എഴുത്ത്, നാടകം അഭിനയം എല്ലാം ജീവവായു ആക്കിയ എന്റെ ഏട്ടൻ രക്ഷപെടുമായിരുന്നു എന്നു എന്റെ മനസ്സ് പറയുന്നു.